തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമം കോണ്‍ഗ്രസ് വെച്ചുപൊറുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉയര്‍ന്നുവന്ന പീഡനപരാതിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കിയത്. എം എല്‍ എയ്ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന പീഡന പരാതിയില്‍ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കും. പൊലീസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് . എൽദോസിന്റെ ഭാഗം കേൾക്കേണ്ടത് സ്വാഭാവിക നീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഒരു കമ്മീഷനെയും നിയോഗിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. ഈ പരാതിയിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം എം എല്‍ എക്കെതിരെ ഗുരുതര ആരോപണവുമായി യുവതി ഇന്നലെ രംഗത്തുവന്നിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വനിതാ നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. വേറെ വഴിയില്ലാത്തതിനാലാണ് കേസ് കൊടുത്തത്. പൊലീസിനും കോടതിയിലും നല്‍കിയ മൊഴില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. എം എല്‍ എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.