എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക. ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ അങ്ങേയറ്റം ഭയപ്പാടിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണത്തിൻ്റെ അന്തർനാടകം വെളിപ്പെടുത്തി മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മലിക് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു.
ഐഎഎസ്സുകാരനായ പ്രശാന്ത് കുമാര്‍ നിലവില്‍ ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. സോപ്പും ഡിറ്റര്‍ജന്റും ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുന്നതിന് ഇയാള്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്
തിരുവനന്തപുരം ജില്ലാ കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്
ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.
പിൻവാതിൽ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്. മേയർക്കും സർക്കാരിന്റെ തൊഴിൽ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോൺഗ്രസ്സ് പോരാളികൾക്ക് സമരാഭിവാദ്യങ്ങളെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.
എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന്
എം എല്‍ എയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ദുരന്തത്തിന് ഇരയായ കുട്ടിയുടെ അമ്മ അരുണി പറഞ്ഞു. എം എല്‍ എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്റെ മകന് സന്തോഷമെന്താണ് എന്നുപോലുംഅറിയില്ല. മകന് ഇരിക്കാനോ നടക്കാനോ സാധിക്കുന്നില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്
എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഒരു
എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന്
എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു
പ്രതിപട്ടികയിലുണ്ടായിരുന്ന 15 പേരെ തെളിവിന്‍റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2013ലാണ് മുസാഫർനഗറിൽ കലാപമുണ്ടായത്. 2013 ആഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇന്നലെ വഞ്ചിയൂർ കോടതിയില്‍ അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയിരുന്നു. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു.
സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ ക
നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം
ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എംഎല്‍എയും യുവതിയും മെയ് പതിനേഴിനാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയത്. 30 ദിവസങ്ങള്‍ക്കുശേഷം യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം രജിസ്ട്രാര്‍ ഓഫീസിലെത്തിയെങ്കിലും എം എല്‍ എ സ്ഥലത്ത് ഹാജരായില്ലെന്നാണ് പരാതി.
അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷും കുടുംബവും നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. മാത്യു കുഴല്‍നാടന്‍ എം എല്‍ എ അജേഷിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് സി ഐ ടിയു ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല
പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.
എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.
'മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്‍പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്.
മാത്തൂരിൻ്റെ മാറിയ ചിന്ത.മാറ്റത്തിൻ്റെ മറ്റൊരു മാതൃക. പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുത്. ഉപരി വിപ്ലവമെന്ന് പറഞ്ഞ് അവഗണിക്കുകയും അരുത്. അഭിനന്ദനങ്ങൾ മാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിനും എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കുമെന്നാണ് എം എല്‍ എ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ് ഗ്രൂപ്പ് ഇതേ സമയത്ത് തന്നെ കുമരകത്ത് സർക്കാർ വക 7.5 സെന്റ് ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട് ആരംഭിച്ചിരുന്നു.
'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി. വി. അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന്, താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍തന്നെ രംഗത്തുവരികയും ചെയ്തു.
വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.