തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിക്കെതിരായി ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഒരു ജനപ്രതിനിധിക്കെതിരായാണ് പീഡനം പരാതി എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യുവതിയുടെ പരാതി കൃത്യമായി അന്വേഷിച്ച് നീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതി പിൻവലിക്കാൻ എം.എൽ.എ യുവതിയുടെ മേൽ സ്വാധീനം ചെലുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നും ആരോപണമുള്ളതിനാൽ പരാതിക്കാരിക്ക് കൃത്യമായ സംരക്ഷണം ഒരുക്കുകയും വേണമെന്നും സതീദേവി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ദോസ് കുന്നപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തിയെന്നും പരാതി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വനിതാ നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. വേറെ വഴിയില്ലാത്തതിനാലാണ് കേസ് കൊടുത്തത്. പൊലീസിനും കോടതിയിലും നല്‍കിയ മൊഴില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അധ്യാപിക കൂടിയായ പരാതിക്കാരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരാതികാരിക്ക് കൃത്യമായ സംരക്ഷണം ഒരുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.