രാഷ്ട്രീയത്തിലെ ഭക്തിയും വ്യക്തിപൂജയും ഏകാധിപത്യത്തിലേക്ക് നയിക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: രാഷ്ട്രീയത്തിലെ ഭക്തിയും വ്യക്തിപൂജയും ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 'മതത്തിലെ ഭക്തി ആത്മാവിന്റെ മോചനത്തിനിടയാക്കിയേക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍, ഭക്തിയും വ്യക്തിപൂജയും അധ:പ്പതനത്തിലേക്കും അതുവഴി ഏകാധിപത്യത്തിലേക്കും നയിക്കും'-മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബി ആര്‍ അംബേദ്കറുടെ സമാധിസ്ഥലം സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

അംബേദ്കര്‍ സമാധിസ്ഥലത്തിനൊപ്പം അബുള്‍ കലാം ആസാദിന്റെ കബറിടവും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ അബുള്‍ കലാം ആസാദ് രാജ്യത്തിന്റെ മതേതര, ജനാധിപത്യ യോഗ്യതകളില്‍ വിശ്വസിക്കുകയും മതപരമായ വിഭജനം എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തയാളാണെന്ന് ഖാര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും അംബേദ്കറുടെ ഭരണഘടനയെ തളളി സംഘഭരണഘടന കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഒക്ടോബര്‍ 26-ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. പിന്നീട് മുന്‍ പ്രധാനമന്ത്രിമാരായ  ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധികളും ഖാര്‍ഗെ സന്ദര്‍ശിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 19 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More