മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നയാളുടെ മരണകാരണം കൊവിഡല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മരിച്ചയാളുടെ മൂന്ന് തവണത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചയാൾ പലതരം രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഹൃദയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. വ്യക്ക തകരാറിലായിരുന്നു. ചികിത്സക്കിലെ വൃക്കയിൽ അണുബാധാുണ്ടായി. മെഡിക്കൽ കോളേജിൽ നല്ല രീതിയിലുള്ള ചികിത്സയാണ് നൽകിയിരുന്നത്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധരെത്തി ചികിത്സിച്ചിരുന്നു. ചികിത്സയെ തുടർന്ന് ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായി. മൂന്നുതവണയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. അതുകൊണ്ടുതന്നെ മരണം കൊവിഡ് രോഗം മൂലമല്ല. ഇദ്ദേഹത്തെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു അരോഗ്യ പ്രവർത്തകർ. ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അസുഖം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ അസുഖത്തിന്റെ പശ്ചാത്തലവും ലോക്ഡൗൺ നിയന്ത്രണങ്ങളും പരിഗണിച്ച് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുള്ള സംസ്കാര ചടങ്ങ് മാത്രമെ നടത്താൻ പാടുകയുള്ളുവെന്നും ഷൈലജ പറഞ്ഞു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നിരീക്ഷണത്തിലുള്ള മകനെ അനുവദിക്കും. മെഡിക്കൽ ബോർഡിന്റെ തീരുമാന പ്രകാരമാണ് തുടർ നടപ്പാക്കുന്നത്.
കൊവിഡ് രോഗപ്രതിരോധത്തിൽ കേരളത്തിൽ നല്ല അവസ്ഥായാണ്. അതേസമയം എല്ലാ രീതിയിലും ഉള്ള ജാഗ്രത തുടരേണ്ടതുണ്ട്. കാരണം സിങ്കപ്പൂരിന്റെ അനുഭവം മുന്നിലുണ്ട്. ഒരു തവണ രോഗത്തെ പ്രതിരോധിച്ചെങ്കിലും രണ്ടാം തവണ വൈറസ് ബാധയുണ്ടായി. കാസർകോഡ് രോഗം നിയന്ത്രണ വിധേയമാണ്.