ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ്. നളിനി ഉള്‍പ്പെടെ 6 പേരെ സുപ്രീംകോടതി ഇന്ന് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. രാജീവ് ഗാന്ധി വധക്കേസില്‍ ഇന്ത്യയുടെ ആത്മാവിനെയറിഞ്ഞല്ല സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നളിനിയടക്കം 6 പേരെ മോചിപ്പിച്ചത്.
31 വര്‍ഷമായി ജയിലിലായിരുന്നു നളിനി. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. ഇതേതുടര്‍ന്ന് പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ഇതിനെതിരെയാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.1991 ജൂൺ 11-നാണ് സിബിഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനുപിന്നാലെ പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കിയിരുന്നു.