കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. നേരിട്ടോ ഫോണിലൂടെയോ എല്ലാ ദിവസവും നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സുദീര്‍ഘമായ രാഷ്ട്രീയ അനുഭവസമ്പത്ത് പാർട്ടിക്ക് മുതൽക്കൂട്ടായിരുന്നുവെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കെപിസിസി ട്രഷററും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. പ്രതാപചന്ദ്രൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.
തികച്ചും ഞെട്ടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. നേരിട്ടോ ഫോണിലൂടെയോ എല്ലാ ദിവസവും നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സുദീര്‍ഘമായ രാഷ്ട്രീയ അനുഭവസമ്പത്ത് പാർട്ടിക്ക് മുതൽക്കൂട്ടായിരുന്നു.
മുൻ കെപിസിസി അദ്ധ്യക്ഷനും ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനും ദിവാന്‍ രാജഗോപാലാചാരിയുടെ പൗത്രനും എന്ന രാഷ്ട്രീയ പാരമ്പര്യം അനർഹമായ ഒന്നിനും അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നതാണ് ആ വ്യക്തിത്വത്തെ കൂടുതൽ തിളക്കം ഉള്ളതാക്കുന്നത്. തിരുവനന്തപുരം ലോ കോളേജ്, ഡല്‍ഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം പ്രസ്സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ്, കെ എസ് യു ജില്ലാ പ്രസിഡന്റ്, DCC ജനറല്‍ സെക്രട്ടറി, KPCC എക്‌സിക്യുട്ടിവ് മെംബര്‍, ട്രഷറര്‍, ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം.
ടൈറ്റാനിയം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ INTUC പ്രസിഡന്റ്, തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വീക്ഷണം പത്രവുമായി ദീര്‍ഘകാലം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. നഗരത്തിലെ വിവിധ സാമൂഹ്യസാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടം തന്നെയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു