ഡല്‍ഹി: ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നെങ്കിലും മത്സങ്ങളില്‍ താന്‍ ധോണിയോട് അഭിപ്രായങ്ങള്‍ ചോദിക്കുമായിരുന്നുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിക്കിടെ ധോണി തരുന്ന ഉപദേശങ്ങളും അഭിപ്രായങ്ങളും ഏറെ ഗുണം ചെയ്യുമായിരുന്നുവെന്നും ഒരു ക്യാപ്റ്റനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇൻഫോസിസ്' സംഘടിപ്പിച്ച പരിപാടിയില്‍ സച്ചിന്‍ പറഞ്ഞു. ധോണിയുടെ പേര് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് താനാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
'ദ്രാവിഡിന് പകരക്കാരനായി ക്യാപ്റ്റനാകന്‍ ബി സി സി ഐ തന്നെ സമീപിച്ചപ്പോഴാണ് ധോണിയുടെ പേര് നിര്‍ദ്ദേശിച്ചത്. താന്‍ ഇഗ്ലണ്ടിലായിരിക്കുമ്പോഴാണ് ക്യാപ്റ്റനാകന്‍ ഒരു ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ ആ സ്ഥാനങ്ങളിലേക്ക് എത്തണമെന്നാണ് താന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ധോണിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. ഗ്രൗണ്ടിലിറങ്ങിയാല്‍ അദ്ദേഹം വളരെ സൂക്ഷമതയോടെ കാര്യങ്ങള്‍ വീക്ഷിക്കുകയും കൃത്യസമയത്ത് മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും'- സച്ചിന്‍ പറഞ്ഞു. എതിരാളികളുടെ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ സാധിക്കുകയാണ് മികച്ച ക്യാപ്റ്റന്‍സി. ആവേശത്തോടെയല്ല, മികച്ച രീതിയില്‍ പക്വതയോടെ കളിക്കുമ്പോഴാണ് ഒരു ടീമിന് ജയിക്കാന്‍ സാധിക്കുക. ആ പക്വത ധോണിയിലുണ്ടായിരുന്നു. എല്ലാവരും അവസാനം സ്കോര്‍ ബോര്‍ഡാണ് നോക്കുക. എത്ര വിക്കറ്റ് നഷ്ടമായി എന്നല്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
2007ലെ കന്നി ടി20 ലോകകപ്പിനു തൊട്ടുമുൻപായിരുന്നു ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ടീമിലെ മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്തി യുവതാരങ്ങളെയുമായി ദക്ഷിണാഫ്രിക്കയിലേക്ക് പോയ ധോണി ലോകകപ്പുമായാണ് തിരിച്ചെത്തിയത്. 2020 ഓഗസ്റ്റ് 15 നാണ് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.