തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. അബ്ദുള്ള കുട്ടിക്കെതിരെയും തെളിവില്ലെന്നും സിബിഐ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കി. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതിയില്‍ വസ്തുതയില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോളാര്‍ കേസ് പ്രതിയായ യുവതി നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് കോണ്‍ഗ്രസ് ആദ്യംമുതല്‍ക്കേ വാദിച്ചിരുന്നു. കേസ് സി ബി ഐയ്ക്ക് വിട്ടതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയും അത് വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. നാലുവര്‍ഷത്തോളം കേരളാ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് സി ബി ഐയ്ക്ക് വിട്ടത്.