ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൌ സ്വന്തമാക്കിയതിനുപിന്നാലെ 19 ലക്ഷം രൂപയുടെ നായയെ വാങ്ങി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. പ്രത്യേക പരിശീലനം ലഭിച്ച നായയെയാണ് എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ബ്രിട്ടന്റെ സ്‌പെഷല്‍ എയര്‍ സര്‍വീസും (എസ്.എ.എസ്) യുഎസ് നേവിയും തങ്ങളുടെ ഏറ്റുമുട്ടല്‍ മേഖലകളില്‍ ഉപയോഗിക്കുന്ന ബെല്‍ജിയന്‍ മലോനിയസ് ഇനത്തില്‍പ്പെട്ട നായയെയാണ് മാര്‍ട്ടിനെസ് സ്വന്തമാക്കിയത്. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്‌ലി കോള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ നായയുണ്ട്. ഡെയിലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എമിലിയാനോ മാര്‍ട്ടിനസ്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് താരം. പുരസ്ക്കാരം ഏറ്റുവാങ്ങിയതിനുപിന്നാലെ ഖത്തര്‍ അധികാരികളുടെയും ഫിഫ തലവന്മാര്‍ക്കും മുന്നില്‍ ഗോള്‍ഡന്‍ ഗ്ലൗവുമായി മാർട്ടിനസ് നടത്തിയ ആഘോഷ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം.