ലഖ്നൌ: രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശ് കോടതി വെറുതെ വിട്ടു. ഉത്തര്‍പ്രദേശിലെ എസ് സി/ എസ് ടിപ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളിൽ ഇയാള്‍ക്കെതിരെ തെളിവുകണ്ടെത്താന്‍ യു പി പൊലീസിന് സാധിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹിയില്‍ നിന്നും 200കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് പെണ്കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. അര്‍ധരാത്രി ജില്ലാ ഭരണകൂടം പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്തിയതും കുടുംബത്തെ വീട്ടില്‍ ബന്ദിയാക്കിയതും വന്‍വിവാദമായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഉന്നത ജാതിക്കാരായ താക്കൂര്‍ വിഭാഗത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ മൂന്നുപേരെയാണ് കോടതി വെറുതെ വിട്ടത്.
അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.