ചെന്നൈ: തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയ തീവ്ര ഹിന്ദുത്വ വെബ്സൈറ്റായ 'ഓപ്ഇന്ത്യ'ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസ് എടുത്തു. വെബ്‌സൈറ്റ് സിഇഒ രാഹുൽ റൂസൻ, എഡിറ്റർ നൂപുർ ശർമ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം ഐടി വിഭാഗം അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ 'താലിബാന്‍ മോഡല്‍' ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് വെബ് സൈറ്റില്‍ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 15 പേര്‍ക്ക് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായെന്നും ഇരകളെ തലയറുത്തു കൊല്ലുന്നു തുടങ്ങിയ തരത്തിലാണ് വെബ് സൈറ്റില്‍ വാര്‍ത്തകള്‍ പ്രചരിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിഹാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറിയ തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്ത വ്യാജമാണ്. സംസ്ഥാനത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്ന് തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്ര ബാബു പറഞ്ഞു. ആക്രമണങ്ങൾ’ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്നും അവയിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നടന്നിട്ടില്ലാത്ത കാര്യങ്ങളാണെന്നും ശൈലേന്ദ്ര ബാബു അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.