തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടിയുള്ള റെജിസ്ട്രേഷന്‍ ഇന്ന് (ഞായര്‍) അർദ്ധരാത്രി മുതൽ തുടങ്ങുന്നു. ഓണ്‍ലൈന്‍ ആയാണ് റെജിസ്ട്രേഷന്‍ നടത്തേണ്ടത്. നോർക്ക വെബ് സൈറ്റ് ആയ www.norkaroots.org കയറി, നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ ഫോറത്തിലാണ് അപേക്ഷകര്‍ പൂരിപ്പിക്കേണ്ടത്.
നാട്ടിലേക്കുള്ള മടങ്ങിവരവ് ഏറ്റവും അത്യാവശ്യമുള്ളവരെയാണ് മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുക. ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവര്‍, പലതരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. നോർക്ക വെബ്സൈറ്റില്‍ (www.norkaroots.org ) അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കായി ഒരുക്കിയ സൌകര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്നലെ (ശനി) യാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ എയര്‍പോര്‍ട്ട് മുതല്‍ വീട്ടിലോ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലോ എത്തിക്കാനുള്ള സംവിധാനങ്ങള്‍?, എത്രത്തോളം നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്?, എത്ര പ്രവാസികളെ ഉള്‍ക്കൊള്ളാനുള്ള സൌകര്യമാണ് ഓരോ സംസ്ഥാനത്തിനും ഉള്ളത്?, രോഗ പരിശോധനക്കുള്ള സംവിധാനം ? തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ മറുപടികള്‍ വിശദമായി ചര്‍ച്ച ചെയ്തതിനുശേഷം രാജ്യത്തെ നിലവിലുള്ള സ്ഥിതിക്ക് ഭീഷണിയാവാത്ത തരത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നോർക്ക വെബ് സൈറ്റ് വഴി പ്രത്യേക റെജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ട കാര്യത്തിനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈ വെബ് സൈറ്റ് വഴി മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ പേര് റെജിസ്റ്റര്‍ ചെയ്യാനാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.