ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൊതുഗതാഗതത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് രാഹുല്‍ ഗാന്ധി. അഡയാറിലെ സഹ്യാദ്രി കോളേജ് കാമ്പസിൽ നടന്ന കോൺഗ്രസ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 'കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും ആദ്യ ദിവസം തന്നെ നിറവേറ്റും. അഞ്ചാമത്തെ വാഗ്ദാനം സ്ത്രീകൾക്ക് വേണ്ടി ആയിരിക്കും. ബിജെപി കർണാടകയിലെ സ്ത്രീകളിൽ നിന്ന് 40% കമ്മീഷൻ തട്ടിയെടുത്തു, അത് അവർക്ക് തിരികെ നൽകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനാൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാൻ ഒരു രൂപ പോലും സ്ത്രീകളിൽ നിന്ന് ഈടാക്കില്ല,' രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ മറ്റു വാഗ്ദാനങ്ങൾ. കോൺഗ്രസ് തങ്ങളുടെ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.