കൊച്ചി: സിനിമ മേഖലയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടനും എ എം എം എ എക്സ്ക്യൂട്ടിവ് അംഗവുമായ ബാബു രാജ്. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും ബാബു രാജ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ബാബു രാജ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലഹരി ഉപയോഗം കൂടിവരികയാണ്. എല്ലാ മേഖലകളിലും അത് പ്രകടമാണ്. സിനിമാ സംഘടനകളുടെ കൈയ്യില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ലഹരിയുമായി പിടിക്കപ്പെടുന്ന ആള്‍ ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോകുന്നതെന്ന് കൃത്യമായി പറയും. ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല. അതൊക്കെ നഗ്നമായ സത്യങ്ങളാണ് - ബാബു രാജ് കൂട്ടിച്ചേര്‍ത്തു.
പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ വളരെ രഹസ്യമായിട്ടാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അത്തരം മറവുകളില്ല. വ്യക്തിപരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെ നമ്മുക്ക് ഒന്നും പറയാന്‍ സാധിക്കില്ല. ജോലി സ്ഥലത്ത് ഇത്തരം ലഫരി വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് പ്രശ്നം. ഈ സിസ്റ്റം മാറണം. അത് മാറത്തതുകൊണ്ടാണ് നമ്മുക്ക് എ എം എം എയില്‍ വരെ മിണ്ടാതെ ഇരിക്കേണ്ടി വന്നതെന്നും ബാബു രാജ് പറഞ്ഞു.