തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന ഔദ്യോഗിക - പൊതു പരിപാടികള്‍ മാറ്റിവെച്ചു. ജൂണ്‍ 27 വരെയുള്ള പരിപാടികളാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക - പൊതു പരിപാടികള്‍ മാറ്റിവെച്ചത്. ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി വിശ്രമിക്കുന്നത്.
12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്. ഈ മാസം അവസാനം വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാര്‍ ആരാണെന്ന കാര്യം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.