കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിക്കറ്റ് കേസില്‍ കെ എസ് യു നേതാവ് ആന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജൂലൈ 7-ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി നേടി എന്നാണ് ആരോപണം. അന്‍സില്‍ 2014-16 കാലയളവില്‍ ആലപ്പുഴ എസ് ഡി കോളേജില്‍ ബികോം പഠിച്ചെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. സര്‍വ്വകലാശാലയുടെ ഔദ്യോഗിക ലോഗോയും വിസിയുടെ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. കേരളാ സര്‍വ്വകലാശാലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റിലെ സീല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, ഒപ്പ് എന്നിവ വ്യാജമാണെന്ന് കാണിച്ചാണ് സര്‍വ്വകലാശാല ഡി വൈ എസ്പിക്ക് പരാതി നല്‍കിയത്.