സർക്കാർ ജീവനക്കാരാടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അംഗീകാരം. സർക്കാർ ഓർഡിനൻസിൽ ശമ്പളം മാറ്റിവെക്കുന്നതിൽ ലക്ഷ്യം വ്യക്തമാണെന്ന് കോടതി പറഞ്ഞു.നിശ്ചിത സമയത്തിന് ശേഷം പണം തിരികെ നൽകുമെന്ന് ഓർഡിനൻസിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം ഓർഡിനൻസിനെതിരായ എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ചു.
ഓർഡിനൻസ് ഇറക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാറിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ആവില്ല. ഓർഡിനൻസുമായി സർക്കാറിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഓർഡിനൻസിലെ ആവശ്യങ്ങൾ അവഗണിക്കാനോ മാറ്റി വെക്കാനോ ആവില്ലെന്നോ കോടതി പറഞ്ഞു. ഓർഡിനൻസ് സംബന്ധിച്ച് സർക്കാറിന്റെ വാദങ്ങൾ പൂർണമായും കോടതി അംഗീകരിച്ചു.
ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ഉൾക്കൊള്ളാതെ തിരക്കിട്ടാണ് ഓർഡിനൻസ് തയ്യാറാക്കിയതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. എൻജിഒ അസോസിയേഷൻ, സെറ്റോ, എൻജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂർ സംഘ് എന്നീ സംഘടനകളാണ് ഓർഡിനൻസിനെതിരെ കോടതിയെ സമീപിച്ചത്