ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി, ഹമാസിനൊപ്പവും- സി ആര്‍ മഹേഷ്

ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം തുടരുന്നതിനിടെ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ സി ആര്‍ മഹേഷ്. ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരിയെന്നും അതുകൊണ്ടുതന്നെ ഫലസ്തീനുവേണ്ടി പോരാടുന്ന ഹമാസിനോടൊപ്പമാണെന്നും സി ആര്‍ മഹേഷ് പറഞ്ഞു. 75 വര്‍ഷക്കാലമായി ഐക്യരാഷ്ട്രസഭ 140ലേറെ പ്രമേയങ്ങള്‍ പാസാക്കിയിട്ടും അതിനൊന്നും പുല്ലുവില പോലും കല്‍പ്പിക്കാതെ വീണ്ടും വീണ്ടും ആക്രമിക്കുകയും കുഞ്ഞുങ്ങളെപ്പോലും കൊല്ലുകയും ദേവാലയങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവര്‍ ചുംബിച്ച് സ്വീകരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളാണെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്രായേലിന്റെ ക്രൂരതയെ പിന്തുണയ്ക്കുകയാണെന്നും സി ആര്‍ മഹേഷ് കൂട്ടിച്ചേര്‍ത്തു.

സി ആര്‍ മഹേഷിന്റെ കുറിപ്പ്

ഫലസ്തീനോടൊപ്പം നിൽക്കുക എന്നത് മാത്രമാണ് ശരി. അതുകൊണ്ടുതന്നെ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനോടൊപ്പവും. 

കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്. 

മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ചു കൊല്ലുന്ന പിതാക്കന്മാരെ നമ്മൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുണ്ട് , അതുതന്നെ വേണം എന്നു പറയാറുണ്ട്. അത് പറയുന്നത് ആ പ്രവർത്തിയോടുള്ള യോജിപ്പിനെക്കാൾകൂടുതൽ ഒരു കുറ്റവാളിയെ ശിക്ഷിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയോടുള്ള പ്രതിഷേധം കൂടിയാണ്.

യഥാർത്ഥത്തിൽ 75 വർഷക്കാലമായി 140ലേറെ പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടും അതിനൊന്നിനു പോലും പുല്ലുവിലകൽപ്പിക്കാതെ വീണ്ടും വീണ്ടും ഓരോ ദിവസവും ആക്രമിക്കുകയും കുഞ്ഞുങ്ങളെ പോലും കൊല്ലുകയും പവിത്രമായ ദേവാലയങ്ങളിൽ പോലും കടന്നു കയറി ആക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവൻ ചുംബിച്ച് സ്വീകരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ്. എന്നായാലും മരണപ്പെടുമെന്ന് ഉറപ്പുള്ളവൻ, ദിനേന ശത്രുവിന്റെ കൈകൾകൊണ്ട് ഉറ്റവരും ഉടയവരും മരിക്കുന്നത് കാണുന്നവർ, അവന്റെ മേൽ മര്യാദയുടെ നിയമങ്ങൾ ആരും പുലമ്പാൻ നിൽക്കരുത്. അങ്ങനെ പുലമ്പുന്നവർ യഥാർത്ഥത്തിൽ ഈ ഇസ്രയേലി ക്രൂരതയെ പിന്തുണയ്ക്കുന്നവരാണ്. 

40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നെന്ന വ്യാജ വാർത്തയോടോപ്പം അല്ല...

ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൺമുന്നിൽ നേർക്കുനേരെ കൊന്നു കളഞ്ഞ ഇസ്രയേലി ഭീകരതയ്ക്ക് എതിരെയാണ്..

ഫലസ്തീനൊപ്പം - വിട്ടുവീഴ്ചയില്ലാതെ ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More