ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപിയെന്ന് ലോകത്തോട് പറയാന്‍ ഒരു നേതൃതിട്ടൂരങ്ങളെയും വിഎസ് ഭയന്നില്ല- കെ കെ രമ

നൂറാം പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്ഛ്യുതാനന്ദന് ആശംസകളുമായി വടകര എംഎല്‍എ കെ കെ രമ. സമൂഹത്തിലെ ജനവിരുദ്ധര്‍ക്കും ചൂഷക ശക്തികള്‍ക്കുമെതിരെ ഒത്തുതീര്‍പ്പില്ലാതെ പോരാടിയ ആളാണ് വി എസ് അച്ഛ്യുതാനന്ദനെന്ന് കെ കെ രമ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃതിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ലെന്നും ഒരു നാടാകെ വെറുങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണെന്നും കെ കെ രമ പറഞ്ഞു. വിപ്ലവോജ്വലവും ആവേശകരവുമായ ആ സമരധന്യജീവിതം ഒരു നൂറ്റാണ്ടിന്റെ പൂര്‍ണ്ണതയെ തൊടുമ്പോള്‍ സ്‌നേഹത്തോടെയും ആദരവോടെയും പിറന്നാളാശംസകള്‍ നേരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കെ കെ രമയുടെ കുറിപ്പ്

കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യവും ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്. അതുകൊണ്ടാണ്  കേരളം ആ പേര് ഇത്രമേൽ നെഞ്ചിലേറ്റുന്നത്.  സമൂഹത്തിലെ ജനവിരുദ്ധർക്കും ചൂഷക ശക്തികൾക്കുമെതിരെ ഒത്തുതീർപ്പില്ലാതെ അദ്ദേഹം പോരടിച്ചു.,

ഒപ്പം പാർട്ടിക്കകത്തെ ജനവഞ്ചകർക്കെതിരെയും നയവ്യതിയാനങ്ങൾക്കെതിരെയുമുള്ള ആന്തരിക സമരമെന്ന കമ്മ്യൂണിസ്റ്റ് ബാധ്യത കൂടി നിർഭയം അദ്ദേഹം ഏറ്റെടുത്തു. കോർപ്പറേറ്റ് വികസന നയങ്ങൾ പിറന്ന മണ്ണിൽ അഭയാർത്ഥികളാക്കുന്ന മനുഷ്യർ തുടങ്ങിവച്ച നവസാമൂഹ്യ സമരങ്ങളും പരിസ്ഥിതിക മുന്നേറ്റങ്ങളും കൂടിച്ചേർന്നതാണ് പുതിയ കാലത്തിൻറെ ഇടതുപക്ഷം എന്ന ബോധ്യത്തോടെ കേരളത്തിലെ നിരവധിയായ സമരഭൂമികളിൽ അദ്ദേഹം എത്തിച്ചേർന്നു. ദുർഘടമായ പാതകൾ താണ്ടി മലയോരങ്ങളിലും തീരദേശത്തും അദ്ദേഹമെത്തി. അധികാര രാഷ്ട്രീയം കണ്ടില്ലെന്ന് നടിച്ച പോർമുഖങ്ങൾക്ക് ഇന്ധനമായി. അതുതന്നെയാണ് വി.എസിനെ ജനതയുടെ ഉള്ളിലൊരു സമരേതിഹാസമായി മാറ്റിയത്. 

ടി.പി. രക്തസാക്ഷിയായ നാൾ ആ  ഭൗതികശരീരം സന്ദർശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി. പി.എന്നു ഈ ലോകത്തോട് വിളിച്ചു പറയാനും ഒരു നേതൃ തീട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ല. ഒരു നാടാകെ വെറുങ്ങലിച്ചു നിന്നു പോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേർത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകർന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്.

വിപ്ലവോജ്വലവും ആവേശകരവുമായ ആ സമരധന്യജീവിതം ഒരു നൂറ്റാണ്ടിന്റെ പൂർണ്ണതയെ തൊടുമ്പോൾ  സ്നേഹത്തോടെ, 

ആദരവോടെ, വിപ്ലവാഭിവാദ്യങ്ങളോടെ

പിറന്നാൾ ആശംസകൾ…

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More