കൊച്ചി: കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റീക്കൗണ്ടിങ് നടത്തണമെന്നാണ് കോടതിയുടെ നിർദേശം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ആദ്യം കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. തുടര്‍ന്ന് ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് കെഎസ്‍യു രംഗത്തെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാല് പതിറ്റാണ്ടായി എസ്എഫ്ഐ-യുടെ കോട്ടയാണ് കേരളവർമ്മ കോളേജ്. പ്രിൻസിപ്പൽ തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും എസ്എഫ്ഐ അനുകൂല റിട്ടേണിംഗ് ഓഫീസർ റീ കൗണ്ടിങ് നടത്തിയത് എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടിയെന്നു എന്നാണ് കെഎസ്‌യു കോടതിയിലും പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടില്ലെന്നും റീകൗണ്ടിങ്ങിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ജയിച്ചുവെന്നും എസ്എഫ്ഐ-യും വ്യക്തമാക്കി.