അട്ടപ്പാടിയിൽ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറം ഡിഎംഒ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്. പരിശോധനാ ഫലം ഇന്ന് വൈകീട്ടാണ് പുറുത്തുവന്നത്. മരണവുമായി ബന്ധപ്പെട്ട് മറ്റ് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരണ കാരണം എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സ്ഥിരീകരണം നാളെ പുറത്തുവരും
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കാർത്തിക് എന്ന യുവാവാണ് മരിച്ചത്. ഷോളയൂര്‍ വരംഗപാടി സ്വദേശിയാണ്. തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നാണ് കാർത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.