ഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. ഇഡി സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ശിവകുമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
2019 സെപ്തംബറില്‍ ഇതേ കേസില്‍ അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റി. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്നായിരുന്നു അന്ന് ശിവകുമാർ പറഞ്ഞത്. 2017-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തോട് അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് 300 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ പരിശോധനയില്‍ കണ്ടെടുത്ത സ്വത്തുക്കളെല്ലാം ബിജെപിയുടെതായിരിക്കുമെന്നായിരുന്നു ശിവകുമാറിന്റെ പരിഹാസം. അറസ്റ്റ് രേഖപ്പെടുത്തി അടുത്ത മാസം തന്നെ അദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.