എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്. 5 പൈലറ്റുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ പൈലറ്റുമാരാണിവർ. ഈ വിമാനമാണ് ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചത്. കഴിഞ്ഞ 20 ദിവസമായി ഇവർ വിമാനം ഓടിച്ചിട്ടില്ല.
പൈലറ്റുമാരിൽ ആര്‍ക്കും തന്നെ കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡൽഹി സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് എയര്‍ ഇന്ത്യയാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ വിമാനജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.