ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂന മർദ്ദം. ഇന്ന് വൈകീട്ട് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസം മുമ്പാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. അംഫാൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 5 മണിയോടെ വീശിയടിക്കുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ചുഴലിക്കാറ്റ് നീങ്ങുക. നിലവിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം ഒഡീഷ തീരത്തെ പരദ്വീപിന് 1100 കിലോമീറ്റർ ദൂരെയാണ്.
ആന്ധ്ര, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾക്ക് അതിജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ കനത്ത മഴക്കും 95 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിൽ 12 ജില്ലകളിലാണ് കനത്തമഴക്ക് സാധ്യതയുള്ളത്. കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. വരുന്ന 4 ദിവസങ്ങളിൽ കേരളത്തിൽ മഴ പെയ്യും. 4 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. .