ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയ്യായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകമാനം 4987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 3970 ആയിരുന്നു. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന എണ്ണമാണ്. 120 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത്. കൊവിഡ് ബാധികരുടെ ആകെ എണ്ണം തൊണ്ണൂറായിരം കടന്നു. 90927 പേരാണ് രോഗബാധിതർ.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്,രാജസ്ഥാൻ,ഡൽഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും കുടുതൽ രോഗബാധിതരുള്ളത്. മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും ഈ സംസ്ഥാനങ്ങളിൽ തന്നെയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1606 പേരാണ് രോഗബാധിതരായത്. 67 പേർ മരിച്ചു. മരണ സംഖ്യ 1135 ആയി ഉയർന്നു. ഇതുവരെ 7088 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 505 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 22483 പേരാണ് ചികിത്സയിലുള്ളത്. 18555 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3260 പേരാണ് ഇതിനോടകം രോഗമുക്തി നേടി. പതിനാലായിരത്തോളം പേരാണ് മുംബൈയിൽ ചികിത്സയിലുളളത്