സംസ്ഥാനത്ത് മദ്യകടകൾ തുറക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. രാവിലെ 9 മണിമുതൽ 5 മണിവരെയാകും പ്രവൃത്തി സമയം. മദ്യകടകൾ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലറ്റുകൾക്ക് പുറമെ ബാറുകൾ വഴിയും മദ്യം വിൽക്കും. തിരക്ക് ഒഴിവാക്കാനാണ് ബാറുകൾ വഴി മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയത്. മൊബൈൽ അപ്പിലൂടെ വെർച്ച്വൽ ക്യൂ ടോക്കൺ സംവിധാനം വഴിയാകും മദ്യ വിൽപന.
മുന്നൂറോളം ബിവറേജസ്, കൺസ്യൂമർ ഔട്ടലറ്റ്കൾക്ക് പുറമെ 340 ഓളം ബാറുകളും മദ്യവിൽപ്പനക്ക് താൽപര്യം അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് പരമാവധി 3 ലിറ്റർ മദ്യമാണ് വാങ്ങാനാവുക. അഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഒരാൾക്ക് മദ്യം വാങ്ങാനാവുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വിൽപന. ബുധനാഴ്ച മുതൽ മദ്യകടകൾ തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൊബൈൽ ആപ്പിന്റെ ട്രയൽ റൺ ഇന്നും നാളെയുമായി നടക്കും. ഇത് വിജയിച്ചാലാകും ബുധനാഴ്ച മുതൽ മദ്യ വിൽപന