മദ്യം വിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിന് അനുമതി വൈകുന്നു. ആപ്പിന് ഗൂഗിളിന്റെ സാങ്കേതിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഗൂഗിൾ എട്ട് സുരക്ഷാ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. ഈ പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്നം പരിഹരിച്ച് 24 മണിക്കൂറിന് ശേഷം മാത്രമെ അനുമതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളു. ഇതിന് ശേഷം മാത്രമാണ് ട്രയൽ റൺ നടത്താനാവുക. ആപ്പ് എന്ന് പ്രവർത്തനമ ക്ഷമമാകും എന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനം ആയിട്ടില്ല. ഇന്നും നാളെയും ട്രയൽ റൺ നടത്തി ശനിയാഴ്ച മുതൽ പ്രവർത്തന ക്ഷമമാകും എന്നായിരുന്നു ധാരണ.
എറണാകുളത്ത് ഫെയർകോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിർമിച്ചത് ബെവ്കോ കൺസ്യൂമർ ഫെഡ് ഔട്ടലറ്റുകളുടെ ലിസ്റ്റിംഗ് ആപ്പിൽ പൂർത്തിയായിട്ടുണ്ട്. മദ്യം പാർസലായി വിൽക്കാൻ തയ്യാറുള്ള ബാറുകളെയും ആപ്പിൽ ഉൾപ്പെടുത്തും. തയ്യാറുള്ള ബാറുകാരോട് ഇതിനായി സമ്മതപത്രം നൽകാൻ എക്സൈസ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ബാറുകളിലെ പാർസർ സൗകര്യം നിശ്ചിത കാലത്തേക്കായിരിക്കും. ബെവ്കൊ ഔട്ടലറ്റുകളുടെ നിരക്കിലാകും ബാറുകളിൽ നിന്ന് മദ്യം വിൽക്കുക. ഉപഭോക്താവിന് പോസ്റ്റൽ കോഡ് വഴിയാണ് കടകൾ തെരഞ്ഞെടുക്കാനാവുക. കൺടെയ്ൻമെന്റ് സോണിലും ഹോട്ട് സ്പോട്ടിലും മദ്യകടകൾ തുറക്കാൻ അനുവദിക്കില്ല. തുടക്കത്തിൽ ബെവ് ക്യൂ ആപ്പിന് പ്രതിദിനം