ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്രം

 വിദേശത്ത് ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്ര സർക്കാർ. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന് ശേഷം അടുത്ത 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയത്. കേരളം ഈ രീതിയിലുളള ക്വാറന്റൈൻ ആണ് നടപ്പാക്കി വരുന്നത്.ഈ രീതി ഇപ്പോൾ കേന്ദ്രസർക്കാർ കൂടി അംഗീകരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്ര ചെയ്യുന്നവർ ഇന്ത്യയിൽ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയാമെന്ന് എഴുതി നൽകണം. ഇന്ത്യയിൽ 7 ദിവസം മുതൽ 14 ദിവസം വരെ നിരീക്ഷിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിലേക്ക് മാറ്റുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.

അതേസമയം വിദേശത്ത് നിന്ന് എത്തുന്ന ഗർഭിണികൾ, ഗുരുതരമായ മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ആരോഗ്യ സേതു ആപ്പ് ഇവർ നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണം. ആഭ്യന്തര വിമാനയാത്രക്കാർ, ട്രെയിൻ യാത്രക്കാർ, അന്തർസംസ്ഥാന യാത്രക്കാർ എന്നിവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് പുതിയ മാർഗനിർദ്ദേശത്തിലൂടെ തിരുത്തൽ വരുത്തിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More