കോട്ടയം താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ് സാലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രതി ബിലാലിന്റെ ആക്രമണത്തിൽ തലക്ക് പരുക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാലിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല. കൂടാതെ ഹൃദയം കിഡ്നി എന്നീ അവയവങ്ങളുടെ പ്രവർത്തനവും തകരാറിലാണ്.
മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിലെ ഐസിയുവിലാണ് സാലിയുള്ളത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പ്രതിയായ ബിലാൽ ടീപ്പോയുടെ കാൽ കൊണ്ടാണ് സാലിയെ അടിച്ചത്. 4 തവണയാണ് തലക്ക് അടിയേറ്റത്. അടിയുടെ ആഘാതത്തിൽ തലച്ചോറിനാണ് ഗുരുതരമായ ക്ഷതം ഏറ്റത്. സാലിയെയും ഭാര്യ ഷീബയെയും അക്രമിച്ച് പ്രതി ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.