ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും വർദ്ധിപ്പിച്ചു. പെട്രോളിന് 62 ഉം ഡീസലിന് 61 ഉം പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. എട്ട് ദിവസത്തിനിടെ ഇന്ധനത്തിന് 4 രൂപ 53 പൈസയും ഡീസലിന് നാല് രൂപ 41 പൈസയുമാണ് വർദ്ധിപ്പിച്ചത്. എറണാകുളത്ത് പെട്രോളിന്റെ വില 75.94 രൂപയാണ്. ഡീസലിന് 70.10 രൂപയാണ് വില. തിരുവനന്തപുരത്ത് 76.89 രൂപയും ഡീസലിന് 70.96 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 76.49 രൂപയും ഡീസലിന് 70.54 രൂപയുമാണ് വില.
ക്രൂഡോയിൽ വില ഇന്നലെ വർദ്ധിച്ചിരുന്നു. ക്രൂഡോയിൽ ബാരലിന് 38.73 ഡോളറാണ് വില.എണ്ണ ഉൽപ്പാദനം കുറക്കാൻ ഒപെക്ക് നിർദ്ദേശിച്ചതും വിലവർദ്ധനവിന് കാരണമായിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില കുത്തനെയിടിഞ്ഞ സമയത്തും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് ഇന്ധന വില വര്‍ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വരുന്നത്.