PUBG പർച്ചേസുകൾക്കായി അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മകൻ 16 ലക്ഷം രൂപ പിൻവലിച്ചു. പഞ്ചാബിലെ ഖരാർ ജില്ലയിലെ പതിനേഴുകാരനാണ് വെർച്വൽ പടക്കോപ്പുകൾക്കായി 16 ലക്ഷം ചിലവഴിച്ചത്.
ഓൺലൈൻ ക്ലാസ്സുകൾക്കെന്ന പേരിൽ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിച്ചാണ് കുട്ടി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചത്. മറ്റൊരു സിറ്റിയിൽ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ തന്റെ ചികിത്സകൾക്ക് വേണ്ടി കൂട്ടി വെച്ചിരുന്ന പൈസയാണ് മകൻ ഇൻ ആപ്പ് പർച്ചേസുകൾക്കായി വിനിയോഗിച്ചത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിച്ചപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
PUBG ഇൻ ആപ്പ് പർച്ചേസുകൾക്ക് വേണ്ടി കുട്ടികൾ മോഷണം നടത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഗുജറാത്തിലെ കച്ചിൽ PUBG'ക്കായി 12കാരൻ 3 ലക്ഷം രൂപ മോഷ്ടിച്ച കേസ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കുറച്ചു കളികൾ തോറ്റുപോയതുകൊണ്ടാണ് പൈസ വേണ്ടിവന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ലോക്ഡൗൺ കാലത്ത് PUBG കുട്ടികൾക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതോന്നുമല്ല.