യൂണിവേഴ്സിറ്റി പരീക്ഷകള്‍ റദ്ദാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30 ന് മുമ്പ് അവസാന വർഷ / സെമസ്റ്റർ പരീക്ഷ നടത്താൻ എല്ലാ സർവകലാശാലകളും ബാധ്യസ്ഥരാണെന്നും കമ്മീഷൻ വ്യക്തമാക്കി.
വിരമിച്ച അധ്യാപകനും പൂനെ യൂണിവേഴ്‌സിറ്റി മുൻ സെനറ്റ് അംഗവുമായ ധനഞ്ജയ് കുൽക്കർണി സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് ഈ പ്രസ്താവനയോടൊപ്പം കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷണർ ആക്ട് ന്യൂഗേറ്ററി” പോലുള്ള മറ്റൊരു നിയമത്തിലെ വ്യവസ്ഥകളെ നിരാകരിക്കാൻ പകർച്ചവ്യാധി നിയമം ഉപയോഗിക്കാനാവില്ലെന്ന് യുജിസി സത്യവാങ്മൂലത്തിൽ പറയുന്നു. അവസാന വർഷ പരീക്ഷകൾ മാറ്റിവയ്ക്കാനോ പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികളെ ബിരുദം നേടാനോ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ, ജൂലൈ മാസങ്ങളിൽ പുറത്തിറക്കിയ രണ്ട് മാർഗ്ഗനിർദ്ദേശങ്ങളിൽ, അവസാന വർഷ/സെമസ്റ്റർ പരീക്ഷകൾ നടത്താൻ കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. അതിനു വിരുദ്ധമായി, മഹാരാഷ്ട്ര സർക്കാർ പകർച്ചവ്യാധി നിയമവും ദുരന്തനിവാരണ നിയമവും പ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാല, കോളേജ് പരീക്ഷകളും സർക്കാർ റദ്ദ് ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള കോടതി ബെഞ്ച് ജൂലൈ 31ന് തുടര്‍വാദം കേൾക്കും