എംസി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലാണ് കമ്മറ്റിക്ക് മുമ്പിൽ പരാതി നൽകിയത്. നിയമസഭാ സ്പീക്കർക്ക് മുമ്പാകെയാണ് പരാതി നൽകിയത്. വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീ കരിക്കണമെന്ന് രാജഗോപാൽ ആവശ്യപ്പെട്ടു. വഞ്ചനാ കേസുകളിൽ എംഎൽഎ പ്രതിയാകുന്നത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് രാജഗോപാൽ പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതി സ്പീക്കർ പ്രിവിലേജ് ആൻഡ് എത്തിക്ക്സ കമ്മറ്റിക്ക് വിട്ടു. എം പ്രദീപ് കുമാറാണ് കമ്മിറ്റി അധ്യക്ഷൻ. കമറുദ്ദീനോട് കമ്മറ്റിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടും.
കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ആസ്തി ബാധ്യത റിപ്പോർട്ട് മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി. കാസർകോട് ജില്ലാ ട്രഷറർ കല്ലട്രി മായിൻ ഹാജിയാണ് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ആസ്തി ബാധ്യത റിപ്പോർട്ട് കല്ലട്ര മായിൻ ഹാജി തയ്യാറാക്കിയത്. കഴിഞ്ഞ മാസം 10 ന് പാണക്കാട് ചേർന്ന ലീഗ് നേതൃയോഗമാണ് കല്ലട്ര മായിൻ ഹാജിയെ ഇതിനായി ചുമതലപ്പെടുത്തിയത്. റിപ്പോർ്ട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിക്ഷേപം സ്വീകരിച്ച കമറുദ്ദീൻ ചെയർമാനായ കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്. ഏകദേശം 150 കോടി രൂപയാണ് നിക്ഷേപമായി ഫാഷൻ ഗോൾഡ് സ്വീകരിച്ചത്.