ഫോൺ സ്ക്രീനുകളിലും കറൻസിയിലും സ്റ്റേയിൻലെസ്സ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനിൽക്കുമെന്ന് വിദഗ്ദർ. ഓസ്ട്രിയയിലെ കോമൺവെൽത്ത് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎച്ച്ഐആർഒ) നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അള്‍ട്ര വയലറ്റ് പ്രകാശം എത്താത്ത തരത്തില്‍ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്.
സാധനങ്ങളുടെ ഉപരിതലത്തിൽ വൈറസ് എത്രകാലം വരെ നിലനിൽക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ഇതിനെക്കുറിച്ചുള്ള പഠനം വൈറസിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ശാസ്ത്രലോകം വ്യക്തമാക്കി. സ്റ്റീലിലും കറൻസിയിലും ഫോൺ സ്ക്രീനിലുമെല്ലാം വൈറസ് നിലനിന്നത് 20 ഡിഗ്രി സെൽഷ്യസിൽ ആണെന്നും താപനില ഇതിലും കൂടുന്നതനുസരിച്ച് വൈറസിന്റെ അതിജീവനം ചിലപ്പോൾ സാധ്യമാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടി. ഗ്ലാസ്, കറൻസി, സ്റ്റീൽ എന്നിവ വഴിയും വൈറസ് പകരുമെന്ന് പഠനം വ്യക്തമാക്കി. മലിനജലത്തിലൂടെയും വായുവിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വൈറോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം തുണികളിൽ വൈറസ് തങ്ങിനിൽക്കാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി. മൃദുലമായ ഉപരിതലങ്ങളിലാണ് കൊറോണ കൂടുതൽ നേരം നിലനിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.