തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പ്രചരണം, വാഹന ഉപയോഗം, പോളീംഗ്, എന്നിവ സംബന്ധിച്ചാണ് നിർദ്ദേേശങ്ങൾ പുറപ്പെടുവിച്ചത്. സ്ഥാനാർത്ഥികൾക്ക് ഹാരം ബൊക്ക, നോട്ടുമാല, ഷാൾ എന്നിവ നൽകരുത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിയെ കൂടാതെ 2 പേരെ മാത്രമെ അനുവദിക്കൂ.
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ഓഫീസിൽ കയറുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. മാസ് ധരിക്കണം. സാമൂഹിക അകലം പാലിക്കണം, ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ സംഘത്തെ മാത്രമെ ഓഫീസിൽ പ്രവേശിപ്പിക്കൂ. എല്ലാവരും മാസ്ക് ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മുൻകൂട്ടി സമയം ബുക്ക് ചെയ്യണം. നാമനിർദ്ദേശം സമർപ്പിക്കാൻ വരുന്ന സ്ഥാനാർത്ഥിക്ക് ഒപ്പം ഒരു വാഹനം മാത്രമെ അനുവദിക്കൂ.
പ്രചരണത്തിന്റെ ഭാഗമായി ഭവന സന്ദർശനത്തിന് 5 പേരിൽ കൂടുതൽ അനുവദിക്കില്ല. പ്രചരണ സമയത്ത് കൊവിഡ് പ്രോട്ടോക്കൾ പാലിക്കണം. റോഡ് ഷോ വാഹന റാലി എന്നിവക്ക് 3 വാഹനങ്ങളിൽ കൂടുതൽ പാടില്ല.
ജാഥ ആൾക്കൂട്ടം കൊട്ടിക്കലാശം ഷോ വർക്ക് എന്നിവ പാടില്ല. പൊതുയോഗങ്ങൾ നടത്താൻ മുൻകൂട്ടി അനുമതി വാങ്ങണം. നോട്ടീസ് ലഘുലേഖ വിതരണം പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പരമാവധി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണം.
പോളിംഗ് ബൂത്തിൽ ഒരു സമയം 3 പേരെ മാത്രമെ അനുവദിക്കൂ. പോളിംഗ് ഏജന്റുമാർ ഉദ്യോഗസ്ഥർ എന്നിവർ മാസക്, ഗ്ലൗ, ഫെയ്സ് ഷീൽഡ് എന്നിവ ഉപയോഗിക്കണം. പോളിംഗ് ബൂത്തിൽ നിർബന്ധമായും സാനിറ്റൈസർ ഉണ്ടായിരിക്കണമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.