ഡല്‍ഹി: ഗുജറാത്ത്, ഡല്‍ഹി സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഗുജറാത്തില്‍ എന്താണ് നടക്കുന്നതെന്നാണ് ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം രേഖപ്പെടുത്തിയത്.
ഡൽഹിയിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഡൽഹി സർക്കാരിന് നിർദേശം നൽകി. എല്ലാ സംസ്ഥാനങ്ങളും വ്യാഴാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.രണ്ടാഴ്ചയായി ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വളരെ രൂക്ഷമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ഡിസംബറിലെ സാഹചര്യം കൂടെ പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജമാക്കണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രതിരോധ നടപടികൾ സജ്ജമാക്കണമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് നിയന്ത്രണവും, മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.