ഡല്‍ഹി: റഷ്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ മരുന്ന് സ്പുട്നിക്ക് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. റഷ്യയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഇന്ത്യയില്‍ നടത്തുന്ന പരീക്ഷണ ഫലങ്ങളും വിലയിരുത്തിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ ഇന്ത്യയിലെ ഫാര്‍മ കമ്പനികളില്‍ മരുന്ന് നിര്‍മ്മാണം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറിയിലാണ് സ്പുട്നിക് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണ് വിതരണം ആരംഭിക്കുക. രണ്ടാം ഘട്ടം മുതലാണ് ഇന്ത്യയില്‍ വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കി. ഇതനുസരിച്ച് ഹോട്ടലുകൾ, റസ്സോറന്റ്, സിനിമ തിയറ്റർ എന്നിവിടങ്ങളിൽ അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനമുള്ള സ്ഥലങ്ങളിൽ (മാൾ, തിയറ്റർ, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തുകയും വേണം.