216 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഡോ. റെഡ്ഡീസ്

അടുത്ത 12 മാസത്തിനുളളില്‍ 125 ലക്ഷം ആളുകള്‍ക്ക് സ്പുട്‌നിക് വാക്‌സിന്‍ നല്‍കാനാണ് ധാരണയെന്ന് ആഗോള മരുന്ന് നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ്. (Dr. Reddy's). രണ്ട് സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഇരുപത് ശതമാനത്തോളം വാക്‌സിന്‍ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യും. 'അടുത്ത രണ്ട് മാസത്തിനുളളില്‍ 36 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന്' ഡോ. റെഡ്ഡീസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എംവി രമണ പറഞ്ഞു.

റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന് വില കുറവായിരിക്കും. സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഒരേ വിലയില്‍ തന്നെയായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രണ്ട് ഡോസ് സ്വീകരിക്കേണ്ട സ്പുട്‌നിക് വി വാക്‌സിന് ഇന്ത്യ അനുമതി നല്‍കിയിട്ടുമുണ്ട്. കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് വാക്‌സിന്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണിത്.

ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ വാക്‌സിനെന്നറിയപ്പെടുന്ന സ്പുട്‌നികിന്റെ പ്രാദേശിക നിര്‍മാണം ജൂലൈ മാസത്തോടെ തുടങ്ങാനാണ് റെഡ്ഡീസ് തയാറെടുക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മാണ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More