14,000 കോടി രൂപയുടെ പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കുന്ന വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ആന്റിഗ്വ ആൻഡ് ബാര്‍ബുഡയിൽനിന്ന് മുങ്ങി. ചോക്സിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാളാണ് അറിയിച്ചത്. അടുത്തിടെ ചോക്സി ആന്റിഗ്വ ആന്റ് ബര്‍ബുഡ് പൗരത്വമെടുത്തിരുന്നു.
മെഹുൽ ചോക്സിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ആന്‍റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ പറഞ്ഞു. ഇയാള്‍ ക്യൂബയിലേക്ക് കടന്നിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ, ചോക്സിയുടെ പൗരത്വം റദ്ദാക്കുമെന്നും നിയമപ്രശ്നങ്ങള്‍ അവസാനിതിനു ശേഷം ഇന്ത്യയിലേക്ക് കയറ്റിവിടുമെന്നും നേരത്തെ പറഞ്ഞിരുന്നു. ഒരുപക്ഷെ ഇതാകാം നാടുവിടാന്‍ ചോക്‌സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.