മോഡേണ കൊവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കറിന്റെ അനുമതി. മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലക്കാണ് അനുമതി നൽകി. സിപ്ല, മ മോഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യെ സമീപിച്ചിരുന്നു.
യൂറോപ്യൻ യൂണിയനിലെ യുഎസ്എഫഡിഎ അംഗീകാരം കിട്ടിയ വാക്സിനുകള്‍ വിപണയിൽ എത്തിക്കാൻ അനുവദിക്കാമെന്ന് ജിസിജിഐ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഏപ്രിൽ 15 നും ജൂൺ 1 നാണ് ജിസിജിഐ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് മറുപടിയായാണ് സിപ്ല വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. മോഡേണ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ 90 ശതമാനത്തിലധികം ഫലപ്രാപ്തി കാണിച്ചിരുന്നു.
കൊവിഡ് വാക്സിനായ സൈക്കോവ് ഡിയുടെ അടിയന്തിരമായി ഉപയോഗത്തിന് അനുമതി തേടി കാഡില കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനാണ് കാഡിലയുടേത്.
ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം. കേന്ദ്ര സർക്കാറിൽ നിന്ന് അനുമതി ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ വാക്സിൻ വിപണയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണഫലം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം കുട്ടികളിൽ നടത്തിയിട്ടുണ്ട്. വാക്സിന് ഡ്രഗ് കൺട്രോളറുടെ അനുമതി ഉടൻ ലഭിച്ചേക്കും. ഇന്ത്യയിൽ 12-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകുന്ന ആദ്യ വാക്‌സിനാകും ഇത്. രാജ്യത്ത് കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.