കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ് പറയും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ജോസ് കെ മണി എം പി ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ്.
മുല്ലപ്പെരിയാറിലെ ബേബി ഡാമില്‍ അറ്റക്കുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും പുതിയ ഡാം ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്‍റെ നിലപാട്. ഇത് രണ്ട് സംസ്ഥാനങ്ങളെയും സംബന്ധിച്ച് വൈകാരിക വിഷയമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ എം കെ സ്റ്റാലിന്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധം നാളെ മുതല്‍ ആരംഭിക്കും.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനം
സുപ്രീം കോടതി വിധി നിലനില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പൃഥ്വിരാജ് , അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ആര്‍ എസ് ചക്രവര്‍ത്തി ആവശ്യപ്പെട്ടു.