കമൽനാഥും അശോക് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗേലും മൂന്ന് സംസ്ഥാനങ്ങളിലെയും ഊതിപ്പെരുപ്പിച്ച കണക്കാണ് ദേശീയ നേതൃത്വത്തിന് സമർപ്പിച്ചതെന്നും ഈ സംസ്ഥാനങ്ങളിലെ തോൽവി പാർട്ടിക്ക് കനത്ത ആഘാതമായെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി പാർട്ടിയിൽ പ്രത്യേകം പദവിയൊന്നുമില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയശേഷം 24 മണിക്കൂറും പാർട്ടിക്കുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്
ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്.
കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍
ഈ സാഹചര്യത്തില്‍ തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്നത് അനുപമയല്ല മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ഡോ. ആസാദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവുമോ? എന്നും ആസാദ് ചോദിക്കുന്നു.
കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) ഇന്ന് വൈകുന്നേരത്തോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്
അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പ് തന്നെ കോടതിയില്‍ നിന്നും വൈദ്യപരിശോധനയും നടത്തിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും സമിതിക്കെതിരെ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആവര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഷിജു ഖാന്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാനാണ് ഒരു കൂട്ടര്‍ താത്പര്യപ്പെടുന്നത്.
ദത്തു നല്‍കാനുള്ള അനുവാദമുണ്ട് സമിതിക്കെന്നും അങ്ങനെയൊരു ലൈസന്‍സില്ല എന്ന ആക്ഷേപം അപമാനകരമാണെന്നും ഷിജുഖാന്‍ പറയുന്നു. അതാണ് അദ്ദേഹത്തെ പൊള്ളിച്ചത്! ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? ഏത് അനുവാദപത്രവും ആര്‍ക്കും ലഭിക്കുന്നത് നിയമത്തിനകത്ത് പ്രവര്‍ത്തിക്കാനാണ്.