സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ 11.30ന് തുറക്കും. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡാമിന്‍റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്.
മുല്ലപ്പെരിയാറിന്‍റെ അണക്കെട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഉപസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. നിരവധി തവണ കേരളാ സര്‍ക്കാരിന്‍റെ മുന്‍പില്‍ ഇതേ ആവശ്യം അവതരിപ്പിച്ചതാണെന്നും എന്നാല്‍ കാര്യമായ ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം
സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വോട്ടിനിട്ട് സര്‍ക്കാര്‍ തള്ളി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്
സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചതായി വ്യക്തമാക്കുന്ന മിനിട്ട്സും പുറത്തുവന്നിട്ടുണ്ട്. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായക രേഖകള്‍ പുറത്തുവരുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ വനം വകുപ്പിനെ പ്രതികൂട്ടിലാക്കി ജലവിഭവ വകുപ്പ്. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനം
കേരളത്തിന്‍റെ പൊതുതാത്പര്യമാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും കോണ്‍ഗ്രസിന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് മുറം മുറിക്ക് അനുവാദം നല്കിയിരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പ് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും വകുപ്പ് മന്ത്രി അറിയാതെ ഇതിന് മുന്‍പും വനം വകുപ്പ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പലതും നടന്നിട്ടുണ്ടെന്നും അതിനാല്‍ അഭിമാനമുണ്ടെങ്കില്‍ വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി നിലനില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പൃഥ്വിരാജ് , അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ആര്‍ എസ് ചക്രവര്‍ത്തി ആവശ്യപ്പെട്ടു.
2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം.