പരാഗ്വേ ജയിലിൽ നിന്ന് മോചിതനായ റൊണാൾഡീഞ്ഞോ ഇനി വീട്ടുതടങ്കലില്‍
വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞതാണ്.
ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.
പരാഗ്വയന്‍ പാസ്പോട്ടുമായി പിടിയിലായ ലോകോത്തര ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോയേയും സഹോദരന്‍ റോബര്‍ട്ടോയേയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ പരാഗ്വയന്‍ കോടതി ഉത്തരവിട്ടു.