യുവാവ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്
താന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. മകള്‍ കരയാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ആളുകളെ വിളിച്ചുകൂട്ടി പരസ്യമായി ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞു എന്നാണ് ജയചന്ദ്രന്‍ ആരോപിക്കുന്നത്.