സതീശൻ പാച്ചേനിയുടെ മരണവാർത്ത അതീവവേദനയോടെയാണ് കേട്ടത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നെങ്കിലും മരണവാർത്ത കേൾക്കുമ്പോൾ തീവ്രമായ ദുഖം അനുഭവപ്പെടുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വിദ്യാർത്ഥി നേതാക്കളായിരിക്കുമ്പോൾ തുടങ്ങിയതാണ്.
സർവ്വമതസഹഭാവം എന്നത് മതനിരാകരണം പോലെ അനായാസമല്ല. അതിനു മതങ്ങളെ അവ പ്രയോഗിക്കപ്പെടുന്ന രീതിയിൽ തന്നെ ബഹുമാനിക്കാൻ തയ്യാറാകണം. ഒപ്പം ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രയോഗങ്ങൾ സ്വന്തം മതത്തിൽ നില നിൽക്കുന്നുവെങ്കിൽ അവയെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം.
ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് കൂടി ആ ഊര്‍ജം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു
പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.
'യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങള്‍ സന്തോഷം കൊണ്ടുവന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്.
സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്
പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുളള അത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും സ്‌നേഹം, പ്രണയം, വിവാഹം എന്നിവ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണയാണ് ആദ്യം തിരുത്തേണ്ടതെന്നും മേയര്‍ പറഞ്ഞു
"ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്.
ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും
വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചു.
എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.