ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയറിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു.
'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.