ആർ. ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി യു.ഡി. എഫ് സഖ്യമുണ്ടായിരുന്നു എന്ന് ഒ രാജഗോപാൽ പറയുബോൾ അതുകേള്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ആർ. ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ നാണമുണ്ടോ ? എൽഡിഎഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിട്ടിരുന്നു. പി. ജെ. ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നത്.
ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം ചേരി തിരിവാണ്. 3 തവണ കോര്‍ കമ്മറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നിട്ടും ബജെപിയില്‍ ഇതുവരെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല.
"(ഐ) ഫോണ്‍. (ഐ) ഗ്രൂപ്പ്. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ, ഫോണ്‍ തരാന്‍ മാത്രം ഞാനും ആ കുട്ടിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന് പറയാന്‍ പറഞ്ഞു" എന്നായിരുന്നു അന്ന് റഹീം എഴുതിയത്. അതിലെ ഒരു "ഐ" സിപി(ഐ)എം-ലെ (ഐ) എന്നാക്കി വായിക്കണമെന്നാണ് ഷാഫി പറമ്പില്‍ പരിഹസിച്ചത്.
15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടിട്ടുണ്ട്.