മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല
അനുവദനീയമായ ഭക്ഷണത്തെ കുറിച്ചുള്ള ഇസ്ലാമിൻ്റെ അനുശാസനങ്ങളെ തുപ്പൽ ഭക്ഷണമെന്നൊക്കെ ആക്ഷേപിച്ച് സാമൂഹ്യ മൈത്രിയിൽ വിള്ളലും സംസ്കാര സംഘർഷങ്ങളും പടർത്താനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുകയും ഒറ്റപ്പെത്തുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന എല്ലാവരുടെയും കടമയാണ്
മറഡോണക്ക് പകരമാകാന്‍, കളിക്കളത്തില്‍ അദ്ദേഹത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന ഒരു മിന്നലാട്ടം നടത്താന്‍ ഇനി ലോകത്ത് മറ്റാർക്കും സാധ്യമാവുമെന്ന് തോന്നുന്നില്ല. ഹരം പിടിപ്പിക്കുന്ന ചുവടുകള്‍ വെച്ച്, കാലില്‍ ഒട്ടിച്ചുചേര്‍ത്ത പന്തുമായി മുന്നേറുമ്പോൾ മറഡോണക്ക് തെറ്റിപ്പോകാത്ത താളമുണ്ടായിരുന്നു. എതിരാളികളെ മറികടക്കുന്നതിൽ പിഴക്കാത്ത കണക്കുണ്ടായിരുന്നു
എത്ര സ്ത്രീവിരുദ്ധവും മനുഷ്യത്വ ഹീനവുമായ കാര്യങ്ങള്‍ അരങ്ങേരിയാലും ഭരണകൂട യുക്തിക്കും ഗൂഡാലോച്ചനക്ള്‍ക്കും ന്യായം നിരത്താന്‍ കങ്കാണിമാരെ എത്ര വേണമെങ്കിലും കിട്ടുമെന്നും ഈ സമരം കാട്ടിത്തന്നു. പത്രങ്ങളിലും ടി വി കളിലും സൈബറിട മാധ്യമങ്ങളിലും നിറഞ്ഞു നിന്ന് മര്യാദകെട്ട വാക്കുകളിലൂടെ ഔദ്യോഗിക സംവിധാനത്തിന് യാതൊളുപ്പുമില്ലാതെ ഇവര്‍ ജയ് വിളിച്ചു. ശിശുക്ഷേമ സമിതിയേയും സർക്കാർ ദത്തു കൊടുക്കൽ പ്രകൃയയേയും ന്യായീകരിച്ചവർക്ക് അനുപമയെ തെറി പറഞ്ഞവർക്ക്, സമരത്തിന്‍റെ വിജയത്തില്‍ ദൃഷ്ടാന്തങ്ങളുണ്ട്
ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.
ദാവീദിന്‍റെയും സോളമന്‍റെയും കപ്പലുകളടുത്ത തീരങ്ങളാണത്രെ കേരളതീരം. അറേബ്യന്‍ വ്യാപാര സമൂഹങ്ങളുടെ പൗരാണിക കാലം മുതലുള്ള ബന്ധസ്ഥലങ്ങള്‍. ജൂത പ്രവാചകന്മാരായ ദാവീദിനെയും സോളമനെയും പറ്റിയുള്ള ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും പരാമര്‍ശങ്ങളില്‍ കേരളതീരത്തേക്കുള്ള ഈ സമുദ്രയാന വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്.
എന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി അലിഞ്ഞുചേരട്ടെ' എന്നായിരുന്നു നെഹ്റുവിന്‍റെ അന്ത്യാഭിലാഷം
ആണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിച്ചൂടെ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇത്തരം ചോദ്യങ്ങളെല്ലാം ഫോക്കസ് ചെയ്യുന്നത് ലിംഗ സമത്വം എന്ന ആശയത്തിലാണ്. ആത്യന്തികമായ ലക്‌ഷ്യം അതുതന്നെയാണ് താനും.
ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എടുത്തു പറയുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം, തദ്ദേശ ഭരണസമിതികളിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് പങ്കുവെയ്ക്കുന്നത്. സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ വിവേചനം ഇല്ലാതാക്കുകയെന്ന ഉദ്ദേശമാണ് ഭരണഘടനയുടെ ഈ അനുഛേദത്തിനുള്ളത് എന്ന് വ്യക്തമാണ്.
എഴുത്തുകാരന്‍ എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം തൂലികാനാമമായി സ്വീകരിച്ച പേരാണ് 'ആസാദ്'. 1888-ല്‍ മെക്കയില്‍ ജനിച്ച അബൂല്‍ കലാം ആസാദിന്‍റെ യഥാര്‍ഥാ പേര് ഗുലാം മുഹിയുദ്ദീന്‍ അഹമദ് ബിന്‍ ഖൈറുദ്ദീന്‍ അല്‍ ഹുസൈനി എന്നായിരുന്നു. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാന അബൂല്‍ കലാം ആസാദ് ബഹുമുഖ പ്രതിഭയായിരുന്നു